“കേരളക്കരയുടെ മഹാകവികളെല്ലാം
നിന്നെക്കുറിച്ചു പാടിയതോർക്കുന്നു
ഭൂമിയുടെ സൌന്ദര്യമെ നിന്നെ
കാണുവാനിന്നു സങ്കടമായ്
വർഷങ്ങൾ മുമ്പു ഞാൻ
കണ്ടതോർകുന്നു നിന്നെ,
എത്ര സുന്ദരിയായിരുന്നു,
നിനക്കിന്നെന്തു പറ്റി?”
“കയ്യും കാലുമായ്
ഒരുപറ്റം വന്നു എൻ
പിച്ചിയെടുത്തു മാംസമെല്ലാം”
“എന്തിനു വേണ്ടി
പിച്ചിക്കളഞ്ഞു നിൻ
മാതക സൌന്ദര്യമെല്ലാം?”
“തന്റേതായ സ്വാർത്തത കൊണ്ടവർ
എൻ തൻ ശരീരമെല്ലാം,
കോട്ടകളും കൊട്ടാരങ്ങളും
അമ്പരിപ്പിക്കും വിധം
പടുത്തുയർത്തി”
“അന്നു ഞാൻ നിന്നിലായ്
വറ്റാതെ ഒഴുകുന്ന
തെളിനീർ നിന്നിലായ് കണ്ടിരുന്നു?”
“കരഞ്ഞു കരഞ്ഞു എൻ
കണ്ണുനീരായ് എല്ലാം
ഒഴുകിപ്പോയി..”
“ഇനിയും”
“കടിചു കീറി,
ജീർണ്ണതയിലാഴ്ത്തിയവർ
നിലനില്പ്പു തന്നെ
മറന്നിടുന്നു..
കണ്ണുകളിൽ സ്വാർത്തത
നിറഞ്ഞു തുളുമ്പിയാൽ
ഭാവിയും ഭൂതവും
അകലേക്കകന്നിടും..“
നിന്നെക്കുറിച്ചു പാടിയതോർക്കുന്നു
ഭൂമിയുടെ സൌന്ദര്യമെ നിന്നെ
കാണുവാനിന്നു സങ്കടമായ്
വർഷങ്ങൾ മുമ്പു ഞാൻ
കണ്ടതോർകുന്നു നിന്നെ,
എത്ര സുന്ദരിയായിരുന്നു,
നിനക്കിന്നെന്തു പറ്റി?”
“കയ്യും കാലുമായ്
ഒരുപറ്റം വന്നു എൻ
പിച്ചിയെടുത്തു മാംസമെല്ലാം”
“എന്തിനു വേണ്ടി
പിച്ചിക്കളഞ്ഞു നിൻ
മാതക സൌന്ദര്യമെല്ലാം?”
“തന്റേതായ സ്വാർത്തത കൊണ്ടവർ
എൻ തൻ ശരീരമെല്ലാം,
കോട്ടകളും കൊട്ടാരങ്ങളും
അമ്പരിപ്പിക്കും വിധം
പടുത്തുയർത്തി”
“അന്നു ഞാൻ നിന്നിലായ്
വറ്റാതെ ഒഴുകുന്ന
തെളിനീർ നിന്നിലായ് കണ്ടിരുന്നു?”
“കരഞ്ഞു കരഞ്ഞു എൻ
കണ്ണുനീരായ് എല്ലാം
ഒഴുകിപ്പോയി..”
“ഇനിയും”
“കടിചു കീറി,
ജീർണ്ണതയിലാഴ്ത്തിയവർ
നിലനില്പ്പു തന്നെ
മറന്നിടുന്നു..
കണ്ണുകളിൽ സ്വാർത്തത
നിറഞ്ഞു തുളുമ്പിയാൽ
ഭാവിയും ഭൂതവും
അകലേക്കകന്നിടും..“